ഒന്നിനുമല്ലാതെ കയറിവന്നവരായിരുന്നു അവർ.
വന്നശേഷം എന്തെല്ലാമോ ആയവരും.
സൗഹൃദം പങ്കുവച്ച..
ഹൃദയം തുറന്നുവച്ച..
സാഹോദര്യം കാണിച്ച..
ഊഷ്മളസ്നേഹം നല്കിയ..
പ്രണയവും താപവും നിറച്ച,
അവർ പലതരക്കാരായിരുന്നു. പലസ്ഥലക്കാരും.
വരുമ്പോളെന്നപോലെ പോകുമ്പോഴും ഒന്നും പറയാതെയാണവർ ചിലർ ഇറങ്ങിനടന്നത്.
സ്വയം ഗണിച്ചെടുത്ത ധാരണകൾക്കൊണ്ട് ബന്ധങ്ങളുടെ ഇഴകൾ നെയ്തവരായിരുന്നു അവരെന്ന് അകന്നുപോയതിനുശേഷമാണത്രേ മനസ്സിലായത്.
ധാരണകൾക്ക് ബലം കുറയും, ഇഴയടുപ്പവും.
ഹൃദയധമനികൾക്കൊണ്ടു ബന്ധങ്ങൾ നെയ്തയാൾക്ക് ധാരണകളെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു.
കൊഴിഞ്ഞുവീണൊരാസന്തോഷശകലങ്ങൾ
മണ്ണിൽ ദ്രവിച്ചുതീരും മുൻപേ
നിങ്ങളെനിക്കുനല്കിയേക്കാമൊരാ
പ്പുഞ്ചിരിപ്രതീക്ഷയിൽ തുടരുമീ പ്രയാണം.
No comments:
Post a Comment